Friday, August 31, 2012

അഹമ്മദ് സിവൈല്‍

ഫെംടോ-കെമിസ്ട്രിയിലെ   തന്‍റെ ഗവേഷണ പഠനങ്ങള്‍ കാരണം രസതന്ത്രത്തിലെ നോബല്‍(1999) സമ്മാനം നേടിയ  അഹമ്മദ് ഹസ്സന്‍ സിവൈല്‍ (Ahamed Hassan Zewail) ഫെബ്രുവരി 26, 1946-നു ഈജിപ്തിലെ ദമന്‍ഹൂറില്‍ ജനിച്ചു.

Wednesday, August 31, 2011

തെറ്റും പാപമോചനവും


മുമ്പ് ഒരിക്കല്‍ ശ്രദ്ധയില്‍ പെട്ട ഒരു ചോദ്യം ആയിരുന്നു. അതിനുള്ള മറുപടി ഒരു ചോദ്യോത്തര രൂപത്തില്‍ അവതരിപ്പിക്കുന്നു.

റേഷനരി: എന്ത് തെറ്റ് ചെയ്താലും പൊരുതു കൊടുക്കാന്‍ ഒരു ദൈവമുണ്ട് എന്ന ബോധ്യം വിശ്വാസികളെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുക ? കൊലപാതകവും ഭീകരതയും ഒക്കെ നടത്തുന്ന വ്യത്യസ്ത മതവിശ്വാസികള്‍ ചെയ്യുന്നത് മതപരമായി തെറ്റാണ് എന്ന് അംഗീകരിച്ചാലും ഈ രീതിയിലുള്ള പാപമോചന പ്രതീക്ഷ അവര്‍ക്ക് ഒരര്‍ത്ഥത്തില്‍ ഈ 'തെറ്റുകള്‍' ചെയ്യാന്‍ വളമാകുന്നില്ലെ..?

ഫിദല്‍: എന്തൊക്കെയാണ് താങ്കളുടെ കാഴ്ചപ്പാടില്‍ തെറ്റുകള്‍ ?

റേഷനരി: അന്യന്റെ അവകാശത്തെ ഹനിക്കുന്ന എന്തും തെറ്റാണ്.

ഫിദല്‍: എങ്കില്‍ മനസിലാക്കുക അന്യന്റെ അവകാശത്തെ ഹനിക്കുന്ന ഒരു തെറ്റ് പോലും ഇസ്ലാമിക കാഴ്ചപ്പാട് അനുസരിച്ച് ദൈവം ഒരു മുസ്ലിമിന് പൊരുതു കൊടുക്കില്ല, ആ അന്യായത്തിനു വിധേയനായ ആള്‍ ആക്രമിക്കു സ്വയം പൊരുതു കൊടുത്താലല്ലാതെ... എന്നാല്‍ പുതുതായി ഇസ്ലാം സ്വീകരിച്ച ആള്‍ക്ക് അത് വരെ ഉള്ള തന്റെ എല്ലാ പാപങ്ങളും പൊരുതു കൊടുത്തു നിശകലന്കനായ ശിശുവിനെ പോലെ ആണ് എന്ന് ഇസ്ലാം പറയുന്നുണ്ട്. അയാള്‍ പോലും മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചു വെച്ചിരുന്നു എങ്കില്‍ അത് തിരിച്ചു കൊടുക്കാന്‍ ബാധ്യസ്ഥമാണ്.

Friday, August 12, 2011

ഇസ്ലാമിലെ വിവാഹമോചന നിയമങ്ങള്‍

ഇസ്ലാമിലെ വിവാഹമോചന നിയമത്തിലെ ഒരു വശത്തെ കുറിച്ച് ഫെയ്സ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ച.

AP: മുസ്ലിം യുവാവ്‌ അയാളുടെ ഭാര്യയെ എന്തെങ്കിലും നിസ്സാരമായ (വലിയ കാര്യവും ആവാം) കാര്യത്തിന് "തലാക്ക്" ചൊല്ലിയാല്‍ (ഇസ്ലാമിക ശരീത്തു പ്രകാരം പെണ്ണിനെ വിവാഹ ജീവിതത്തില്‍ നിന്ന് വേര്‍പ്പെടുത്തി) ,പിന്നീട് എന്നെങ്കിലും ഇയാള്‍ക്ക് തന്റെ ഭാര്യയെ തന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനു ഇസ്ലാമിക ശരീയത്ത് പ്രകാരം ആ പെണ്ണിനെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും നിര്ബ്ബന്ദ്ധമായും അയാളുമായി അന്ന് അന്തിയുറങ്ങുകയും(ലൈഗിക വേഴ്ച) ചെയ്തതിനു ശേഷം അയാളും ബന്ദ്ധം വേര്പെടുത്തിയത്തിനു ശേഷം മാത്രമേ ആദ്യത്തെ ആള്‍ക്ക് അയാളുടെ ഭാര്യയെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ട് വരന്‍ പാടുകയുള്ളൂ ഇസ്ലാമിക ശരീയത്തില്‍.സ്വൊന്തം ഭര്‍ത്താവ് ചെയ്ത ഒരു തെറ്റ് ക്ഷമിച്ചു കൊണ്ട് അയാളെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആ സ്ത്രീ തെയ്യരാവുമ്പോള്‍ അവള്‍ അതുവരെ കാത്തു സൂക്ഷിച്ച തന്റെ ചാരിത്ര്യം മറ്റൊരാള്‍ക്ക് പണയപെടുത്തന്‍ മാത്രം ആ പെണ്‍കുട്ടി എന്ത് തെറ്റാണു ചെയ്തത്?തെറ്റ് ചെയ്തത് പുരുഷന്‍ ആണങ്കിലും മറ്റു പുരുഷന് മുന്‍പില്‍ തുണി അഴിച്ചുകൊണ്ട് തന്റെ പതിവ്രതയെ കളങ്കപെടുത്തിയിട്ടുള്ള ശിക്ഷ അനുഭവികേണ്ടത് ആ പാവം സ്ത്രീയും,പുരുഷാധിപത്യത്തിന്റെ പൈശാചിക രൂപമാണ് ഈ നിയമം,പ്രാകൃത ഗോത്രത്തിന്റെ നിയമം ഇന്നും തലയില്‍ ചുമക്കുന്ന ഒരു വിഭാഗത്തെ കുറിച്ച് സഹതാപം മാത്രമേ ഉള്ളൂ.......pls tell the correct islamic view

AS: ത്വലാക്കിനെ കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് താങ്കളുടെ ഈ അഭിപ്രായം എന്ന് ഞാന്‍ കരുതുന്നു. ഖുര്‍ആന്‍ യാതൊരു പഴുതുമില്ലാതെ കൃത്യമായി പറയുന്ന ഒരു വിഷയമാണ് ത്വലാഖ്. അതിനു മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. ഒന്നാമത്തെ ഘട്ടത്തിലും രണ്ടാമത്തെ ഘട്ടത്തിലും അനുവദിച്ച പരിധി ( മൂന്നു ശുദ്ധിയുടെ അവസ്ഥ ) കഴിയുന്നതിനു മുമ്പ് എപ്പോള്‍ വേണമെങ്കിലും പുരുഷന് തിരിച്ചെടുക്കാം. ഇനി ആ പരിധി കഴിഞ്ഞാലും സ്ത്രീ വിധവയായി തന്നെ നില്‍ക്കുകയാണെങ്കില്‍ വീണ്ടും അവര്‍ക്ക് യോജിക്കാവുന്നതാണ്. രണ്ടു ഘട്ടം എന്ന് പറയുമ്പോള്‍ തന്നെ വലിയ കാല ക്രമമാണ്. അതിനു ശേഷം വീണ്ടും ഇവര്‍ പിരിയാന്‍ ആഗ്രഹിച്ചാല്‍ മാത്രമാണ് നിങ്ങള്‍ പറഞ്ഞ രീതി വരുന്നത്. അപ്പോള്‍ വളരെ ചിന്തിച്ചു തീരുമാനിക്കേണ്ട വിഷയം ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യരുത് എന്ന് പറയാനാണ് ഈ രീതി സ്വീകരിക്കുന്നത്.

AP: മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുക .. അയ്യാലുമായി ലൈഗിക ബെന്തത്ത്തില്‍ ഏര്‍പ്പെടുത്തുക ... ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ .... അത് വിവാഹ മോചനം ആഗ്രഹിക്കുന്ന പുരുഷന്‍ മാരെ നിരുത്സാഹ പ്പെടുത്താന്‍ വേണ്ടി യാണ് എന്ന് ഇവിടെ വിശദീകരിച്ച വരില്‍ നിന്ന് മനസിലാക്കുന്നു ... പക്ഷെ ഇവിടെ ചോതിയം ആ സ്ത്രീ എന്ത് തെറ്റ് ചെയ്തു ... അത്ര ക്രൂരത അനുഭവിക്കാന്‍ ... ഇത് ഒരു കാടന്‍ നിയമം അല്ലെ ?

AS: ഒന്നാമതായി ഇത്തരം വിവാഹങ്ങളെ ( ചടങ്ങ് വിവാഹം) ഇസ്ലാം അംഗീകരിക്കുന്നില്ല, രണ്ടു പ്രാവശ്യം തന്നെ ഒഴിവാക്കിയ ഒരാളെ വീണ്ടും സ്വീകരിക്കുക എന്നത് തന്നെ സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്ര ഗുണകരമല്ല. ഇതൊക്കെ സാധാരണ രീതിയില്‍ നടക്കേണ്ടതാണ്, അതായത് ഒരാള്‍ ഭാര്യയെ മൂന്ന് പ്രാവശ്യവും ഒഴിവാക്കുന്നു, പിന്നീട് ആ സ്ത്രീയെ രണ്ടാമതൊരാള്‍ വെള്ക്കുന്നു, പിന്നീട് ആ വിവാഹ ജീവിതവും അവസാനിച്ചാല്‍ മാത്രം ഉണ്ടാകുന്ന ഒരു അവസ്ഥ, ഇവിടെ സ്ത്രീ പരിപൂര്‍ണമായി സംരക്ഷിക്കപ്പെടുന്നു എന്നല്ലേ നാം കരുതേണ്ടത്.

SV: ഒരു പ്രാവശ്യം തലാക്ക് ചൊല്ലുക. പിന്നെ കുറച്ചു കഴിഞ്ഞു തിരിച്ചെടുക്കുക. പിന്നെയും കുറച്ചു കഴിഞ്ഞു തലാക്ക് ചൊല്ലുക. പിന്നെ തിരിച്ചെടുക്കുക. കുറച്ചു കഴിഞ്ഞു പിന്നെയും തലാക്ക് ചൊല്ലുക.. ഇങ്ങനെ തലാക്ക് കൊണ്ട് കുട്ടിക്കളി കളിക്കുന്ന ആളുടെ ഭാര്യ ആയി വീണ്ടും പോകാന്‍ മാത്രം ആ പെണ്‍കുട്ടി എന്ത് തെറ്റ് ചെയ്തു..? ആ നിയമം ഏറ്റവും ശരിയായ നിയമം തന്നെ ആണ്. തലാക്ക് കൊണ്ട് കുട്ടിക്കളി കളിക്കുന്നവര്‍ക്കുള്ള താക്കീത്. അത്തരക്കാരില്‍ നിന്ന് ആ പെണ്ണിന് ഉള്ള മോചനം.... മനോഹരമായ നിയമം.


SH: പ്രിയപ്പെട്ട അബ്ദുള്ള, താങ്കള്‍ ഈ വിഷയത്തില്‍ ഇത്തിരി അബദ്ധത്തിലാണെന്നു തോന്നുന്നു...അതായത്, ഇസ്ലമില്‍ അനുവദിക്കപ്പെട്ടതില്‍ വെച്ചേറ്റവും വെറുക്കപ്പെട്ട ഒന്നാണു ത്വലാഖ്(മൊഴി ചൊല്ലി വേര്‍ പിരിയല്‍ )...ഭാര്യാ ഭര്‍ ത്താക്കന്മാര്‍ ക്ക് ഒരു തരത്തിലും ഇണകളായി ജീവിച്ചു പോകാന്‍ കഴിയില്ല എന്നു ബോധ്യമായാല്‍ ആദ്യം കിടപ്പറയില്‍ നിന്നും ബഹിഷ്കരിക്കലാണം ആദ്യപടി...ഇവിടെ ഇസ്ലാം ഉദ്ദേശിച്ചത് കുറച്ചു ദിവസം മാറി നിന്നാല്‍ ഒരല്‍ പം അടുപ്പവും തന്മൂലം അവരുടെ ഇടയിലുള്ള ദേഷ്യവും കുറച്ച് കുറയും എന്നതാണ്...എന്നിട്ടും തല്‍ സ്ഥിതിയാണു തുടരുന്നതെങ്കില്‍ ഒരു മധ്യസ്ഥനെ വെക്കണം ...പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ ചര്‍ ച്ചകള്‍ നടത്തണം ......എന്നിട്ടും അവര്‍ ക്കിടയിലെ ദേഷ്യമോ അകല്‍ ച്ചക്കുറവോ കുറയുന്നില്ലെങ്കില്‍ അനുവദിക്കപ്പെട്ട 3 ത്വലാഖില്‍ നിന്നും ഒരു ത്വലാഖ് ചൊല്ലി ഭര്‍ ത്താവിന്റെ വീട്ടില്‍ തന്നെ മറ്റൊരു മുറിയില്‍ താമസിപ്പിക്കണം ...ഇവിടെയും എന്താണു ഉദ്ദേശിക്കുന്നത് എന്ന് അബ്ദുള്ളക്ക് വ്യക്തമാണല്ലോ...പിന്നെയും മധ്യസ്ഥരെയും കൂട്ടുകാരെയും വെച്ച് പരസ്പരം കൂട്ടിയോജിപ്പിക്കാനാവശ്യമാ​യ ചര്‍ ച്ചകള്‍ നടത്തിയിട്ടും തല്‍ സ്ഥിതിയില്‍ തന്നെയാണു രണ്ടുപേരും എങ്കില്‍ അനുവദിക്കപ്പെട്ട മൂന്ന് ത്വലാഖില്‍ നിന്നും രണ്ടാമത്തേത് ചൊല്ലുകയും അവളുടെ വീട്ടില്‍ കൊണ്ടാക്കുകയും പിന്നീട് വീണ്ടും മധ്യസ്ഥരെ വെക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കാനാവശ്യമായ നടപടികളും അവര്‍ ക്കിടയില്‍ സ്നേഹബന്ധം ഉണ്ടാവാനാവശ്യമായ നിലപാടുകള്‍ മറ്റുള്ളവര്‍ എടുക്കുകയും വേണം ....ഇത്രയൊക്കെ ചെയ്തിട്ടും രണ്ടുപേര്‍ ക്കും ഈ ബന്ധം തുടരുന്നതില്‍ യാതോരു താല്‍ പര്യമോ ആഗ്രഹമോ ഇല്ലെങ്കില്‍ അവസാനത്തെ ത്വലാഖ് ചൊല്ലാവുന്നതാണ്.....പിന്നീ​ട് അവരെ ഭാര്യയായി സ്വീകരിക്കുന്നതില്‍ ഇസ്ലാമിക വീക്ഷണത്തിന്ന് വിയോജിപ്പുണ്ട്...ഇത്രയൊക്ക​െ നടപടികള്‍ ഉണ്ടായിട്ടും യോജിക്കാന്‍ തയ്യാറാവാത്തവര്‍ യോജിക്കേണ്ടതില്ല എന്നതാണു പ്രബല അഭിപ്രായം ...പിന്നീടാ സ്ത്രീയെ സ്വമേധയാ ആരെങ്കിലും കല്യാണം കഴിച്ചു ജീവിക്കുന്നതിന്നിടയില്‍ അവര്‍ ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാവുകയും അവിടെയും ത്വലാഖ് സം ഭവിക്കുകയും ചെയ്താല്‍ വേണമെങ്കില്‍ മുന്‍ ഭര്‍ ത്താവിന്ന് ആ സ്ത്രീയെ വിവാഹം കഴിക്കാമെന്നതാണു വിധി...ഇവിടെ പലരും ഈ ആനുകൂല്യത്തെ മുതലെടുക്കുന്നത് എങ്ങിനെയൊ അറിഞ്ഞതാവാം അബ്ദുള്ള പൊന്നാനിക്കുണ്ടായ സം ശയത്തിന്‍ നിധാനം ...ഒരു കാലയളവു വെച്ച് നടത്തുന്ന നിക്കാഹ് ഇസ്ലാമില്‍ സാധുവല്ല...അതായത്, ഞാന്‍ നിന്നെ ഇന്ന് കല്യാണം കഴിച്ച് അടുത്ത ഞായറാഴ്ച മൊഴിചൊല്ലിക്കോള്ളാം എന്ന് പറഞ്ഞു നടത്തുന്ന നിക്കാഹുകള്‍ സാധുവല്ല...ഇസ്ലാമില്‍ വിവാഹം ദീര്‍ ഘകാലബന്ധവും സുദ്രിഢവുമായാണു കണക്കാക്കുന്നത്...ആരെങ്കില​ും അതില്‍ വീഴ്ച നടത്തുന്നെങ്കില്‍ അത് വ്യക്തിപരമായ തെറ്റുകള്‍ ആണ്....